ഗവൺമെന്റിനെതിരായ സോഷ്യൽ മീഡിയ പ്രചാരണത്തിന്റെ പേരിൽ അറസ്റ്റിലായിയ ദിശ രവി ക്രിസ്ത്യാനിയാണ്, ദേശവിരുദ്ധയാണ് എന്ന തീവ് ദേശീയവാദികളായ സംഘപരിവാറുകാർ നടത്തിയ സമൂഹമാധ്യമ ക്യാമ്പയിനെതിരെയുള്ള ലേഖനത്തിലാണ് തന്റെ കത്തോലിക്കാ വിദ്യാഭ്യാസത്തെക്കുറിച്ച് ശശി തരൂർ വാചാലനായത്. ഏഴാം വയസ്സിൽ തമിഴ്നാട്ടിലെ മോൺഫോർട്ട് സ്കൂളിലാരംഭിച്ച സ്കൂൾ ജീവിതം മുതൽ സെൻ സേവിയേഴ്സ് കോളേജ് വരെയുള്ള തന്റെ വ്യക്തിത്വ രൂപീകരണ കാലഘട്ടത്തെ സ്വാധീനിച്ച ക്രൈസ്തവരെയും സ്ഥാപനങ്ങളെയും ദി വീക്ക് വാരികയ്ക്ക് നൽകിയ ലേഖനത്തിൽ അഭിമാനപൂർവ്വം ഓർമിക്കുന്നുണ്ട് ഈ രാഷ്ട്രീയക്കാരൻ. ക്രൈസ്തവനെന്നാൽ ദേശവിരുദ്ധനല്ലെന്നും ദേശത്തിൻറെ വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്കു വേണ്ടി ഏറ്റവും കൂടുതൽ സംഭാവന ചെയ്തതതവരാണെന്നും വീണ്ടുമോർമ്മപ്പെടുത്തി തിരുവനന്തപുരത്തുനിന്നുള്ള എം.പി. യായ ശശി തരൂർ.
തങ്ങളുടെ ക്രൈസ്തവ ഐഡൻറ്റിറ്റി ചോദ്യം ചെയ്യപ്പെടുകയോ, നിരന്തരം പരീക്ഷിക്കപ്പെടുകയോ ചെയ്യുമ്പോഴും ക്രൈസ്തവ ഐഡൻറിറ്റി ഉയർത്തിപ്പിടിച്ച് ജീവിക്കാൻ ഓരോ ക്രൈസ്തവനെയും ആഹ്വാനം ചെയ്യുകയും ചെയ്തു അദ്ദേഹം. ആറു വയസ്സു മുതൽ 16 വയസ്സുവരെയുള്ള തൻറെ സ്കൂൾ കോളേജ് ജീവിതകാലഘട്ടം മുഴുവനും കത്തോലിക്കാ സ്കൂളുകളിലും കോളേജുകളിലും ആണ് താൻ പഠിച്ചത്. ചോദ്യങ്ങൾക്ക് ഉത്തരം നൽകാനല്ല മറിച്ചു ചോദ്യങ്ങൾ ചോദിക്കുവാനാണ് തൻറെ ക്രൈസ്തവ സ്കൂൾ കാലഘട്ടം തന്നെ പഠിപ്പിച്ചതെന്നും അഭിമാനപൂർവ്വം പറഞ്ഞുവയ്ക്കുന്നുണ്ട് ശശിതരൂർ. തന്നെ മാത്രമല്ല എൽ. കെ. അദ്വാനിയെപ്പോലുള്ള ധിഷണാശാലികളായ ഒരു പറ്റം മഹാന്മാരെയും രൂപീകരിച്ചത് ഈശോ സഭയെപ്പോലുള്ള ക്രൈസ്തവ സന്യാസകൂട്ടായ്മകളും അവർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ്. തന്നെ പഠിപ്പിച്ച പ്രഗൽഭരായ ജസ്യൂട്ട് അധ്യാപകരെയും വൈദികരെയും തൻറെ കുറുപ്പിൽ ഓർമിക്കുന്നുമുണ്ട് തരൂർ. തൻറെ നിലപാടുകൾ മറ്റുള്ളവർക്ക് മേൽ അടിച്ചേൽപ്പിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായമല്ല മറിച്ച് സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാൻ, അതിനെ ബൗദ്ധികമായി വിലയിരുത്തുവാൻ, ചോദ്യം ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ഒരു യഥാർത്ഥ വിദ്യാഭ്യാസമാണ് തനിക്ക് കത്തോലിക്കാ സ്കൂളുകളുടെ ലഭിച്ചതെന്നും ശശിതരൂർ പറഞ്ഞു വയ്ക്കുന്നു.
ഇന്ത്യൻ രാഷ്ട്രീയ രംഗത്ത് ശി തരുറിനെപ്പോലുള്ള സമുന്നതരായ വ്യക്തികൾ തന്നെ ക്രൈസ്തവ സഭയും സമൂഹവും നൽകുന്ന സംഭാവനകളെ അഭിമാനപൂർവ്വം ഓർക്കുന്നതും നന്ദിപറയുന്നതും ക്രൈസ്തവ ഐഡന്റിറ്റി മറച്ചു പിടിക്കുന്ന ക്രൈസ്തവർക്ക് ഒരു പാഠമാണെന്നതുൽ സംശയമില്ല.