ഇറാഖിലെ സഭ ഇന്നും സജീവമാണെന്നും, ക്രിസ്തുവും സകല വിശുദ്ധരും സഭാ വിശ്വാസികളും സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നുവെന്നും ഞാൻ മനസ്സിലാക്കുന്നുവെന്നും, അതിന് ഞാന്‍ ദൃക്സാക്ഷിയാണെന്നും ഫ്രാൻസിസ് പാപ്പ തന്റെ അപ്പോസ്തോലിക യാത്രയുടെ സമാപന വേളയിൽ, പറഞ്ഞു. യുദ്ധക്കെടുതികളും ദാരിദ്ര്യവും നിഴല്‍ വീഴ്ത്തിയ മണ്ണിലെ സാന്ത്വനത്തിന്റെ ലേപനമായി മാറുന്നു ഫ്രാന്‍സിസ് പാപ്പായുടെ വാക്കുകളും ഇറാഖ് പര്യടനവും. ഫ്രാന്‍സിസ് പാപ്പായുടെ ഇറാഖ് പര്യടനം വലിയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.